പറയുക: പ്രഭാതത്തിന്റെ നാഥനോട് ഞാന്‍ ശരണം തേടുന്നു.
അവന്‍ സൃഷ്ടിച്ചവയുടെ ദ്രോഹത്തില്‍നിന്ന്.
ഇരുള്‍ മൂടുമ്പോഴത്തെ രാവിന്റെ ദ്രോഹത്തില്‍നിന്ന്.
കെട്ടുകളില്‍ ഊതുന്നവരുടെ ദ്രോഹത്തില്‍നിന്ന്.
അസൂയാലു അസൂയ കാണിച്ചാലുള്ള ദ്രോഹത്തില്‍നിന്ന്.
